17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 10, 2026

ലതേഷ് വധക്കേസ്; ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം വിധിച്ച് കോടതി

Janayugom Webdesk
തലശേരി
January 8, 2026 4:00 pm

സിപിഐഎം നേതാവും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവുമായിരുന്ന കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി പ്രതികൾ 35 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും അനുഭവിക്കണം.

2008 ഡിസംബർ 31ന് വൈകിട്ട് തലായി ചക്യത്തുമുക്ക് കടപ്പുറത്തുവെച്ചാണ് ലതേഷിനെ മാരകായുധങ്ങളുമായി എത്തിയ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളായ പി സുമിത്ത്, കെ കെ പ്രജീഷ് ബാബു, ബി നിധിൻ, കെ സനൽ, സ്മിജോഷ്, സജീഷ്, വി ജയേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എട്ടാം പ്രതി വിചാരണയ്ക്കിടെ മരിച്ചു. മുൻ കൗൺസിലർ ഉൾപ്പെടെയുള്ള മറ്റ് നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.