കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ ബദൽ ഉയർത്തുന്നത് എൽഡിഎഫ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നവീകരിച്ച കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന കമ്മറ്റി ഓഫീസായ ചടയം മുറി സ്മാരകത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന് കേന്ദ്ര സർക്കാർ ഗവേഷണം നടത്തുകയാണ്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉൾപ്പെടെ ഇല്ലാതാക്കുന്ന സമീപനങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളെ സംരക്ഷിക്കുവാൻ എൽഡിഎഫ് സർക്കാർ നിയമ നിർമ്മാണങ്ങൾ നടത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് എൽഡിഎഫിന്റെ വികസന നയമെന്നും കാനം കൂട്ടിച്ചേർത്തു. പരമ്പരാഗത വ്യവസായങ്ങളെ നിലനിർത്തുവാൻ ഒട്ടേറെ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി എൻ രമേശൻ സ്വാഗതവും നിർമ്മാണ കമ്മറ്റി കൺവീനർ ഡി പി മധു നന്ദിയും പറഞ്ഞു. ജോർജ്ജ് ചടയംമുറി, കെ പി പ്രഭാകരൻ, സി കെ കേശവൻ എന്നിവരുടെ ഫോട്ടോ അനാഛാദനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നിർവഹിച്ചു.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, എഐടിയുസി നേതാക്കളായ പി രാജു, എ ശിവരാജൻ, വി മോഹൻദാസ്, സിപിഐ നേതാക്കളായ പി വി സത്യനേശൻ, ദീപ്തി അജയകുമാർ, ജി കൃഷ്ണപ്രസാദ്, ഫെഡറേഷൻ നേതാക്കളായ മുണ്ടപ്പള്ളി തോമസ്, ഷാജി കുമാർ, കെ സലിം കുമാർ, ഇ സി സതീശൻ, എം വി സുകുമാരൻ, പി ജ്യോതിസ്, ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, പ്രദീപ് ചടയംമുറി തുടങ്ങിയവർ പങ്കെടുത്തു.
English Summary : ldf government is only opposing central governments anti labour policies
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.