11 March 2026, Wednesday

Related news

March 10, 2026
March 10, 2026
March 9, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 4, 2026
March 2, 2026

കള്ളപ്പണം നൽകി ഇടതുപക്ഷ വിജയം തടയാനാകില്ല: ബിനോയ് വിശ്വം

Janayugom Webdesk
പാലക്കാട്
November 10, 2024 11:27 pm

കള്ളപ്പണം നൽകിയും വ്യാജമദ്യം ഒഴുക്കിയും പാലക്കാട് മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ഡോ. പി സരിന്റെ വിജയം തടയാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഇന്ന് മുനമ്പത്തേക്ക് ഓടിപ്പോയത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇടതു മുന്നണി സർക്കാർ മുനമ്പത്ത് ഒരാളെപ്പോലും കുടിയിറക്കില്ലെന്നും അതിനുവച്ച വെള്ളം ബിജെപി താഴെയിറക്കേണ്ടി വരും. രാവണന് സീതയെ അപഹരിക്കാൻ മാരീചൻ മായപ്പൊൻമാനായി അവതരിച്ചതുപോലെയാണ് ചിലരുടെ പ്രവർത്തനം. എത്ര മാരീചൻമാർ പാലക്കാട്ട് വിലസിയാലും ഇടതുമുന്നണിയുടെ വിജയം തട്ടിയെടുക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ജനഹിതത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമം. രാഷ്ട്രത്തിന്റെ മതം അംഗീകരിക്കുന്നവർക്ക് മാത്രം ഇവിടെ ജീവിക്കാം എന്നാണ് ബിജെപി പറയുന്നത്. മതത്തെ അടിസ്ഥാനമാക്കിയുള്ള സംസ്കാരത്തിൽ സംസ്കൃതത്തിന് മാത്രമാണ് അവർ സ്ഥാനം നൽകുന്നതെന്നും അല്ലാത്തവർക്ക് വോട്ടവകാശം വരെ നിഷേധിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം സ്റ്റേഡിയം സ്റ്റാന്റിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിപിഐ(എം) ഏരിയാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, എം വിജിൻ, നേതാക്കളായ എൻ എൻ കൃഷ്ണദാസ്, കെ കുശലകുമാർ (കേരള കോൺഗ്രസ്), ഓട്ടൂർ ഉണ്ണികൃഷ്ണൻ (എൻസിപി), എം ലെനിൻ (ജെഡിഎസ്), കെ ബഷീർ (ആർജെഡി), നെെസ് മാത്യു (കേരള കോൺഗ്രസ് സ്കറിയ), ശിവപ്രകാശ് (കോൺഗ്രസ് എസ്), വിശ്വനാഥൻ (കേരള കോൺഗ്രസ് ബി), ഉബൈദ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു. മുരളി കെ താരേക്കാട് സ്വാഗതവും സി പി പ്രമോദ് നന്ദിയും പറഞ്ഞു. 

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.