പതിനാലാം കേരള നിയമസഭയുടെ പത്തൊൻപതാം സമ്മേളനത്തിന് നാളെ തുടക്കമാകും. ആകെ 27 ദിവസമാണ് സഭ സമ്മേളിക്കുക. നാളെ 2019–20 ബജറ്റിലെ ഉപധനാഭ്യർത്ഥകളുടെ ചർച്ചയും വോട്ടെടുപ്പു നടക്കും. മൂന്ന് മുതൽ 2020–21 ലെ ബജറ്റിലെ ധനാഭ്യർത്ഥകളെ സംബന്ധിക്കുന്ന വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കും. ഇതിനായി 13 ദിവസങ്ങളും അംഗങ്ങളുടെ അനൗദ്യോഗിക കാര്യങ്ങൾക്കായി അഞ്ച് ദിവസവും മാറ്റിവച്ചിട്ടുള്ളതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുളള ഏഴ് ദിവസങ്ങളിൽ കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുളള ബില്ലുകൾ സഭ പരിഗണിക്കും. 2020 ലെ കേരള ധനകാര്യ ബില്ലും ഈ സമ്മേളനത്തിൽ പരിഗണിക്കും. 2020–21 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബിൽ മാർച്ച് 30ന് സഭ പരിഗണിക്കും. സമ്മേളനം ഏപ്രിൽ എട്ടിന് സമാപിക്കും.
കടലാസ് രഹിത നിയമസഭ എന്ന ആശയം പ്രാവർത്തികമാക്കുന്നതിനായി കഴിഞ്ഞ സമ്മേളനത്തിൽ തുടക്കമിട്ട ഇ- നിയസഭ പദ്ധതി ഇത്തവണ വിപുലീകരിക്കും. നിയമസഭ ടിവിയുടെ പ്രവർത്തനം ഈ സമ്മേളന കാലയളവിൽ ആരംഭിക്കും. നിയമസഭാ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണവും ഓൺലൈൻ സ്ട്രീമിംഗും നടപ്പാക്കും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.