സംഘടനാ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ കെ മുരളീധരന് പിന്തുണയുമായി ജില്ലയിലെങ്ങും പോസ്റ്ററുകളും ഫ്ലെക്സ് ബോര്‍ഡുകളും ഉയരുന്നു. കെപിസിസി അധ്യക്ഷന്റെ നിലാപാടില്‍ പ്രതിഷേധിച്ച് ലോക സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് കഴിഞ്ഞദിവസം കെ മുരളീധരന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ മുരളീധരന് അനുകൂലികള്‍ കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ‘നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു… ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് ജില്ലിയലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡിസിസി ഓഫീസിന് സമീപത്തും മാനാഞ്ചിറയിലും കല്ലായിയിലുമെല്ലാം ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കെപിസിസി നേതൃത്വത്തിനെതിരേയുള്ള പരസ്യ പ്രതികരണത്തെത്തുടര്‍ന്ന് അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചത്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്ന് ഹൈക്കമാന്‍ഡ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
English Summary: flex boards in kozhikode supporting k muraleedharan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.