ജീവപര്യന്തമെന്നാൽ സാധാരണ തടവല്ല ജീവപര്യന്തം കഠിനതടവെന്നുതന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ആവർത്തിച്ച് സുപ്രീംകോടതി. മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയ കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് ഹൈക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവിന് എതിരായ പ്രത്യേകാനുമതി ഹർജികൾ പരിഗണിച്ചാണ് നിരീക്ഷണം. ജീവപര്യന്തം ശിക്ഷിക്കുമ്പോൾ ജീവപര്യന്തം കഠിനതടവെന്ന് വിധികളിൽ എടുത്തുപറയേണ്ട കാര്യമുണ്ടോയെന്ന സംശയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.
English summary; life-sentence as rigorous imprisonment supremecourt
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.