കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബലക്ഷയത്തെ തുടർന്ന് താമസക്കാർ നൽകിയ ഹരജി പരിഗണിച്ച കോടതിയാണ് ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഫ്ലാറ്റിന് ബലക്ഷയമുണ്ടെന്ന വാർത്ത പുറത്ത് വന്നതോടെയാണ് നടപടി.
സമുച്ചയത്തിലെ ‘ബി’, ‘സി’ ടവറുകളാണ് പൊളിക്കേണ്ടത്. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഒഴിപ്പിക്കുന്നവർക്ക് വാടകയിനത്തിൽ പ്രതിമാസം പണം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ടവറുകൾ പൊളിച്ചു മാറ്റുന്നത്, പുതിയത് നിർമിക്കുന്നത്, താമസക്കാരെ ഒഴിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.