ആഡംബര കപ്പലിലുള്ള ലഹരി പാര്‍ട്ടി കേസില്‍ വീണ്ടും ഏഴ് പേര്‍ കൂടി പിടിയില്‍. പാര്‍ട്ടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ നീക്കവുമായി നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.കേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ട്. കപ്പലില്‍ ലഹരി എത്തിച്ച മൂന്ന് പേരും സംഘാടകരായ ഡല്‍ഹി ആസ്ഥാനമായ നമാസ്ക്രേ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് പേരുമാണ് പിടിയിലായത്. ആകെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 16ആയി. ഫാഷന്‍ ടിവിക്ക് ഒപ്പം ചേര്‍ന്നാണ് സംഘം കപ്പല്‍ യാത്ര സംഘടിപ്പിച്ചത്.
അതിഥികളെ ക്ഷണിച്ചതും ടിക്കറ്റ് വിതരണം നടത്തിയതും ഇവര്‍ തന്നെയാണ്. അറസ്റ്റിലായ സമീർ സെഹ്ഗാൽ, ഗോപാൽജി ആനന്ദ്, മാനവ് സിംഗാൾ, ഭാസ്കർ അറോറ എന്നിവർക്കായിരുന്നു അതിഥികളെ ക്ഷണിക്കുന്നതുൾപെടെയുള്ള കാര്യങ്ങളുടെ ചുമതലയെന്ന് വ്യക്തമായി. ലഹരി ഇടപാടുകാരായ അബ്ദുൽ ഖാദർ ശെയ്ഖ്, മനീഷ് രാജ്ഗരിയ, അവിൻ സാഹു എന്നിവരാണ് മുംബൈയിൽ പിടിയിലായത്.
അറസ്റ്റിലായ ശ്രേയസ് നായരെയും കോടതി 11 വരെ എൻ സി ബി കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്രയിൽ കോവിഡ് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആയിരത്തലധികം പേർ കപ്പലിൽ വിരുന്നിനെത്തിയത്. കോവിഡ് ചട്ടം ലംഘനത്തിനും പൊലീസ് കേസെടുത്തേക്കും. അതേസമയം കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്‍ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് എൻ സി ബി പറയുന്നു.
ENGLISH SUMMARY:Luxury ship drug party: Seven more arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.