മഹാരാഷ്ട്രയിൽ താമസിക്കുന്ന 1000ലധികം പാകിസ്ഥാൻ പൗരന്മാരോട് സംസ്ഥാനം വിടാൻ നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അധികാരികൾ ഹ്രസ്വകാല വിസയിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് എക്സിറ്റ് നോട്ടീസ് പുറപ്പെടുവിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് വിദേശ പൗരന്മാർക്ക് മേൽ കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്നുള്ള നടപടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുകയും നിശ്ചിത സമയപരിധിക്കപ്പുറം ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകി. പഞ്ചാബിൽ 75 പാകിസ്ഥാൻ പൗരന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ 335 ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.