രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ പി എസ് ഓഫീസർ രാജിവെച്ചു. “വർഗീയവും ഭരണഘടനാവിരുദ്ധവുമായ” പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായാണ് സേവനത്തിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെന്ന് ഐപിഎസ് ഓഫീസർ അബ്ദുർ റഹ്‌മാൻ പറഞ്ഞു.
മുംബൈയിലാണ് അബ്ദുറഹ്‌മാൻ പ്രവർത്തിച്ചിരുന്നത്. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിക്കുകയായിരുന്നു. ഈ ബില്ലിൽ അപലപിക്കുന്നതായും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ഓഫിസിൽ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സർവീസിൽ നിന്ന് താൻ രാജിവെക്കുകയാണെന്നും അബ്ദുറഹ്‌മാൻ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
The #CitizenshipAmendmentBill2019 is against the basic feature of the Constitution. I condemn this Bill. In civil disobedience I have decided not attend office from tomorrow. I am finally quitting the service.@ndtvindia@IndianExpress #CitizenshipAmendmentBill2019 pic.twitter.com/Z2EtRAcJp4
— Abdur Rahman (@AbdurRahman_IPS) December 11, 2019
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.