പാലക്കാട് വിദ്യാർഥിനിയെ വീട്ടിൽക്കയറി അക്രമിച്ചയാളെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. തോലനൂർ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് നഗരത്തിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാൾ വീട്ടിൽ ആളില്ലെന്ന് മനസിലാക്കി വാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി പെൺകുട്ടിയെ ആക്രമിച്ചു. സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടിൽ തുടരുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് എത്തിയവരുടെ വിവരം ശേഖരിച്ച് കൂടുതൽ ഇടങ്ങളിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, എസ്‌ഐ മഹേഷ്‌കുമാർ, സീനിയർ സിപിഒമാരായ ഷൈജു, സരള, എം സുനിൽ, നസീർ, സിപിഒമാരായ സജീന്ദ്രൻ, രവി, രാജീവ്, ഷനോസ്, സൗമ്യ, മൻസൂർ അലി, ഉമ്മർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ENGLISH SUMMARY:Man arrested for assaulting Palakkad student
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.