ചന്ദനം മോഷ്ടിച്ച് വീട്ടിലെ എത്തുന്നതിന് മുമ്പ് വനംവകുപ്പ് അധികൃതർ പ്രതിയെ പിടികൂടി മൈക്കിൾഗിരി സ്വദേശിയും മറയൂർ പുനരധിവാസ കോളനിയിൽ താമസക്കാരനുമായ ജയമണി (23) യാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
നാല് കിലോ ചന്ദനവും കണ്ടെടുത്തു. കാരയൂർ ചന്ദന റിസർവിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയതം സ്വകാര്യ ഭൂമിയിൽ നിന്ന് മോഷണത്തെ കുറിച്ചുള്ള അന്വേഷണത്തിടയിലാണ് തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തുനിന്ന് ജയ മണിയെ പിടികൂടിയത്. ഒളിപ്പിച്ചു വച്ചിരുന്ന 4കിലോ ചന്ദനം കണ്ടെടുത്തു. കാന്തല്ലൂർ റേഞ്ച് ഓഫീസർ ആർ ആദിഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ ജയചന്ദ്ര ബോസ്,എസ്എഫ്ഓമാരായ സുനിൽകുമാർ, ജോമോൻ, ബിഎഫ്ഒമാരായ ജോൺസൺ,അഖിൽ, മനോജ്, രാമകൃഷ്ണൻ ഉദ്യോഗസ്ഥ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.