മഹാരാഷ്ട്രയില്‍ നിന്നും എത്തിയ രണ്ട് യുവാക്കളുടെ വിവരം കോവിഡ് മെഡിക്കല്‍ സംഘത്തെ വിളിച്ചു പറഞ്ഞതിന് യുവാവിനെ അടിച്ചു കൊന്നു. ബിഹാറിലെ സീതാമർഹി ജില്ലയിലെ മാധുവൽ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ ബാബ്ലു കുമാറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയില്‍ നിന്നും യുവാക്കള്‍ എത്തിയ വിവരം ബാബ്ലു കോവിഡ് മെഡിക്കൽ ഹെൽപ്ലൈനിൽ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് സംഘം സ്ഥലത്തെത്തുകയും ഇവരെ പരിശോധനയ്ക്കായി കൊണ്ടു പോകുകയും ചെയ്തു. രോഗബാധയില്ലെന്ന് പരിശോനയില്‍ കണ്ടെത്തുകയും വീടുകളിലേയ്ക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. എങ്കിലും പതിനാലു ദിവസത്തേയ്ക്ക് ഹോം ക്വാറന്റീനില്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചു.
തിരികെ വീട്ടിലെത്തിയ യുവാക്കള്‍ ബാബ്ലുവാണ് മെഡിക്കല്‍ സംഘത്തെ വിവരമറിയിച്ചതെന്ന് മനസ്സിലാക്കുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. അവശനായ ബാബ്ലുവിനെ കുടുംബാംഗങ്ങള്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ സുധീർ മഹ്തോ, മുന്നാ മഹ്തോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബ്ലുവിന്റെ സഹോദരൻ ഗുഡ്ഡു കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
English Summary: Man beaten to death for informing Covid19 medical help center.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.