
മഴയ്ക്ക് ജീവന്റെ താളമാണ്
വെറുതെ പെയ്യുന്നതല്ല
ഓരോ നിമിഷത്തിലും
മാറുന്ന ഭാവത്തിലുണ്ട്
ഒരു മഴയടയാളം
ജാലകപ്പാളിയിൽ മഴ
കൊട്ടിത്തിമിർക്കുന്ന താളം
ഹൃദയത്തിലേക്ക് ഇറ്റ് വീഴാറുണ്ട്
പഠന വേളയിൽ
കൂട്ടിരിപ്പിനെത്തുന്ന
ഉറ്റയാളാവുന്നു
കരഞ്ഞിരിക്കുമ്പോ
സാന്ത്വനത്തിന്റെ
വിരൽ തൊടും പോലെ
വിരഹ വേദനയ്ക്ക്
വേറൊരു ലെവലാണ്
മരണവീട്ടിൽ
നിസംഗമായ തെളിനീരാണ്
പ്രണയ നിമിഷങ്ങളിൽ
താള നിബദ്ധമായ തലോടലാണ്
ഹൃദയം മുറിഞ്ഞ്
ഏകനായിരിക്കുമ്പോൾ
മഴയുടെ താളമൊന്നറിയണം
ജീവിതത്തിലേക്ക്
പടി കയറിയെത്താൻ
അതൊന്നു മതിയാവും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.