തിരുവനന്തപുരം: കേരള ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിതാവ് സി അച്യുതമേനോൻ എന്ന് ചരിത്രകാരൻ എംജിഎസ് നാരായണൻ. അച്യുതമേനോൻ പ്രായോഗിക രാഷ്ട്രീയക്കാരനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസിന്റെ കാലത്ത് നടന്നത് വെറും ആലോചനമാത്രം. ഇപ്പോൾ ക്രെഡിറ്റ് നേടിയെടുക്കാനാണ് പലരും വിവാദങ്ങൾ ഉന്നയിക്കുന്നത്. പൂർണമായും ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ എല്ലാ ക്രെഡിറ്റും സിപിഐയ്ക്കുള്ളതാണെന്നും സിപിഐ(എം)നുള്ളതല്ലെന്നും എംജിഎസ് നാരായണൻ വ്യക്തമാക്കുന്നു. ചില രാഷ്ട്രീയ പാർട്ടികൾക്ക് നിഷ്പക്ഷ ചരിത്ര വീക്ഷണമിലാത്തതിനാലാണ് ഇത്തരം വിവാദങ്ങൾ ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാർഷികാഘോഷത്തിനാണ് ഭൂപരിഷ്കരണം നടപ്പാക്കിയതിനെ ചൊല്ലി വിവാദം ഉയർന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.