ജീവിതകാലം മുഴുവന്‍ ദുരിതമനുഭവിക്കേണ്ടി വന്നേക്കാവുന്ന തന്റെ സഹപ്രവര്‍ത്തകന് കൈത്താങ്ങാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മന്ത്രി കെ രാജന്‍. അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നുപോയ സുഹൃത്ത് കൂടിയായ സന്തോഷി (46)നാണ് മന്ത്രി സഹായഹസ്തവുമായി രംഗത്തെത്തിയത്. വീല്‍ചെയറില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരിക്കുന്ന സന്തോഷിന് സ്കൂട്ടര്‍ ഘടിപ്പിച്ച വീല്‍ചെയറാണ് മന്ത്രി നല്‍കിയത്.
രണ്ടുവർഷം മുൻപ് തൃശ്ശൂരിൽ നടന്ന സാന്ത്വനസ്പർശം ചടങ്ങിലാണ് വീൽച്ചെയർ ഘടിപ്പിക്കാവുന്ന വൈദ്യുതി സ്‌കൂട്ടർ മന്ത്രി കെ രാജൻ കാണാനിടയായത്. സാധാരണ വീല്‍ചെയറില്‍ വൈദ്യുതി സ്കൂട്ടര്‍ കൂടി ഘടിപ്പിച്ച ഒരു സംവിധാനമായിരുന്നു അത്. കണ്ടതോടെ തന്റെ മനസ്സില്‍ തെളിഞ്ഞത് സന്തോഷിന്റെ മുഖമായിരുന്നുവെന്നും മന്ത്രി പറയുന്നു. ഇത്തരമൊരു സ്കൂട്ടർ തന്റെ സ്നേഹിതനായ സന്തോഷിനു വേണ്ടി നിർമിക്കണമെന്ന് കെ രാജൻ ചെന്നൈ ഐഐടി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ചീഫ് വിപ്പായിരുന്നു കെ രാജന്‍.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കമ്പനി വീല്‍ചെയര്‍ നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ഒരു ആഗ്രഹം സഫലമായി എന്ന് താക്കോല്‍ ദാനം നിര്‍വഹിച്ച ശേഷം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും ഒല്ലൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു ചിയ്യാരം സൗത്ത് മുനയം മൂന്നുകണ്ണിയിൽ സന്തോഷ്‌കുമാർ. ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു. നാലുവർഷംമുമ്പാണ് പ്ലാവിൽനിന്ന് വീണ് നട്ടെല്ല് തകരാറിലായത്. കൈകൾ മാത്രം അനക്കാം.
ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങിയതാണ് കുടുംബം. തുടര്‍ന്ന് സന്തോഷിന്റെ അവസ്ഥ മനസിലാക്കിയ സിപിഐ, സർക്കാർ നൽകിയ മൂന്നുസെന്റ് സ്ഥലത്ത് സൗജന്യമായി ഇവർക്ക് വീട് നിർമ്മിച്ചുനൽകുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
English Summary: Minister gift electric wheelchair
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.