കിഫ്ബി ഫണ്ടുപയോഗിച്ച് എറണാകുളം ജില്ലയിലെ ചെല്ലാനം രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ കടലാക്രമണം രൂക്ഷമായ പത്ത് ഹോട്ട്സ്പോട്ടുകളിലും പരിഹാര പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം രൂക്ഷമായിരുന്ന സ്ഥലമാണ് ചെല്ലാനം. ഇവിടം ഇപ്പോൾ ശാന്തമാണ്. രണ്ടാംഘട്ട വികസന പദ്ധതികൾ കൂടി ആരംഭിച്ചാൽ ചെല്ലാനം മറ്റൊരു മോഡലായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പരിഹാര പദ്ധതികൾക്കായി 1500 കോടി രൂപയാമ് കിഫ്ബി അുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ കുടിവെള്ള പ്രതിസന്ധിയില്ല. ജൽജീവന് മിഷന് പുറമേ കുടിവെള്ള പ്രതിസന്ധി മറികടക്കുവാനായി 5000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജലസേചന വകുപ്പിലെ 101 പദ്ധതികൾക്കായി കിഫ്ബി 6912 കോടി രൂപ ചെലവഴിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.