ഇനി മൂത്രത്തിൽ നിന്നുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാം. കേൾക്കുമ്പോൾ ഒരു തമാശയായും കൗതുകമായും തോന്നാമെങ്കിലും പരീക്ഷണത്തിനൊടുവിൽ വിജയം കൈവരിച്ചതായി അവകാശപ്പെട്ടിരിക്കുകയാണ് ഒരുസംഘം ശാസ്ത്രജ്ഞർ. ലോകത്താദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ബ്രിസ്റ്റോളിലെ ഒരു സംഘം ഗവേഷകരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.
മൂത്രത്തിൽ നിന്ന് ആവശ്യമുള്ളത്ര വൈദ്യുതി വീട്ടിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.ഇതുവരെ , മൊബൈല്‍ ഫോണുകള്‍, ലൈറ്റ് ബള്‍ബുകള്‍, റോബോടുകള്‍ എന്നിവ ചാർജ് ചെയ്യാൻ കഴിഞ്ഞതായാണ് വെളിപ്പെടുത്തൽ. രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ശൗചാലയത്തിലെ മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിരുന്നു. ഇതിനുശേഷമാണ് മൂത്രത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി മൊബൈൽ ഫോണുകൾ, ബൾബുകൾ, ടിവികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിന്റെ പരീക്ഷണം ആരംഭിച്ചത്.
മാത്രമല്ല, രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ‘പീ പവർ’ പദ്ധതി ആദ്യമായി പരസ്യമായി പരീക്ഷിച്ചു, അവിടെ ശാസ്‌ത്രജ്ഞർ തെളിയിച്ചത് ടോയ്‌ലറ്റുകൾക്ക് സ്ഥിരമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ്. ഇതുവരെ, മൊബൈൽ ഫോണുകൾ, ലൈറ്റ് ബൾബുകൾ, റോബോട്ടുകൾ എന്നിവ പവർ ചെയ്യാൻ ഇത് ഉപയോഗിച്ചു. ഇപ്പോൾ അവർ വീടുകളിലേക്ക് മാറുകയാണ്. മനുഷ്യ വിസർജ്യവും മൂത്രവും ഉപയോഗിച്ച് നിർമിച്ച പുതിയ ശുദ്ധമായ ഊര്‍ജ ഇന്ധന സെല്‍ ആണ് വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നും മനുഷ്യ മാലിന്യങ്ങളെ വൈദ്യുതിയാക്കി മാറ്റാൻ ഈ സെലിന് ശേഷിയുള്ളതായും ഇത് ഉപയോഗിച്ച് ദിവസം മുഴുവൻ വീടിന് വെളിച്ചം നൽകാമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.
അഞ്ച് ദിവസം ശൗചാലയത്തിൽ ആളുകൾ മൂത്രമൊഴിച്ചതിൽ മണിക്കൂറിൽ 300 വാട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ പറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മൂത്രത്തിൽ നിന്നുള്ള ഈ വൈദ്യുതി ഉപയോഗിച്ച് 30 മണിക്കൂർ നീണ്ടുനിൽക്കുന്ന 10 വാട് ബൾബ് കത്തിക്കാം!മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തിയാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കൂടുതല്‍ മൂത്രം ലഭിക്കുന്നതിനനുസരിച്ച് ഈ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനവും കൂടുമെന്നും ഇവര്‍ പറയുന്നു.
english summary; mobile phone can be charged using electricity generated from urine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.