മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി അധികമായി തുറന്നു ജലം ഒഴുക്കി വിടുന്നു. നിലവിൽ 844 ക്യുസെക് ജലമാണ് ഒഴുക്കി വിടുന്നത്. 831 ക്യുസെക് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുമിക്സ് ജലം ഒഴുക്കി വിടും. മുല്ലപ്പെരിയാർ ഡാമിൽ നിന്നും 1675 ക്യൂസെക് ജലം ഒഴുക്കും. അതിനിടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 30 സെൻറിമീറ്റർ വീതമാണ് ഉയർത്തിയത്. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ നീരൊഴുക്ക് ശക്‌തമായതിനെ തുടർന്നാണ് അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലസംഭരണിയുടെ പരമാവധിശേഷി 981.46 മീറ്റാണ്. വെള്ളിയാഴ്‌ച ജലനിരപ്പ് 979.79 മീറ്ററും പിന്നിട്ടിരുന്നു.
English Summary: More water will be released in Mullaperiyar dam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.