ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. തിന്നർ ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ ചാലാട് പന്നേൻപാറ സികെ പുരത്തെ രാഖി രാജീവ് (25) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചാലാെട്ട കൊമ്പ്ര സന്ദീപിനെയാണ് (30) ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിലായ ഇയാളെ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. രാഖിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജനുവരി 17നാണ് രാഖി മരണപ്പെട്ടത്. രണ്ടാഴ്ചയോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഭർത്താവും ബന്ധുക്കളും ഒളിവിൽ പോയിരുന്നു. ഭർത്താവ് സന്ദീപ് തിന്നർ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്ട്രേറ്റിനു നൽകിയ മരണമൊഴിയിൽ പറഞ്ഞിരുന്നു. മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന് പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് മൊഴി. കണ്ണൂരിലെ ഡോ. അൻസാരിയുടെ ക്ലിനിക്കിൽ നഴ്സായിരുന്നു രാഖി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
English Summary; mu rder case, husband was arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.