മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിട്ടി(മുഡ) അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതി ബി എമ്മിനും കർണാടക ഹൈക്കോടതി നോട്ടീസ്. സിബിഐ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക ലോകായുക്ത പൊലീസ് എന്നിവർക്കും നോട്ടീസ് അയച്ചു. വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എൻ വി അഞ്ജരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
കേസ് കർണാടക ലോകായുക്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പൊലീസ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അതിനാൽ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം നടക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് സിബിഐക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഹർജി ഡിവിഷൻ ബെഞ്ച് പരിശോധിച്ചുവരികയാണ്. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കി എന്നതാണ് സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കുമെതിരെയുള്ള കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.