മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ പ്രതികളായ കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജി കുര്യൻ, രതീഷ് കെ ദിവാകരൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുന്നത് തടയുന്നതിനായി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിക്ഷേധം സംഘടിപ്പിച്ച് എൽ ഡി എഫ്. തുടർച്ചയായ ഏഴാമത്തെ കമ്മിറ്റിയിലും പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ എത്തുമെന്നുള്ളതിനാൽ അതിരാവിലെ തന്നെ രഞ്ജി കുര്യൻ, രതീഷ് കെ ദിവാകരൻ എന്നിവർ പഞ്ചായത്ത് ഓഫീസിലെത്തിച്ചേർന്നിരുന്നു.
മുൻപ് പല കമ്മിറ്റിയിലും പ്രതിഷേധ കാരണം ഇവർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. യോഗത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ ജോ. സെക്രട്ടറി കെ സി മണി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എൽ ഡി എഫ് കൺവീനർ ടോമി വർഗീസ്, സി പി ഐ ലോക്കൽ സെക്രട്ടറി ഒ എ മണി, പാർലമെന്ററി പാർട്ടി ലീഡർ ലിജോ ജോർജ്, ആർജെഡി ജില്ലാ സെക്രട്ടറി പി വി ദുർഗാപ്രസാദ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എൻ പുരുഷോത്തമൻ, എം കെ കുമാരൻ എന്നിവർ സംസാരിച്ചു. വായ്പ തട്ടിപ്പ് കേസിൽ ഒന്നാംപ്രതിയായ രഞ്ജി കുര്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു തുടർന്ന് ജാമ്യത്തിലാണ് നിലവിൽ. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടികൾ ബാങ്കിനെതിരെ ആരംഭിച്ചിരിക്കുകയാണ്. പരാതിക്കാർക്ക് നീതി ലഭിക്കുന്നത് വരെ സമരം സംഘടിപ്പിക്കുമെന്ന് എൽഡിഫ് നേതാക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.