ഉത്തർപ്രദേശിൽ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 കാരനായ സമീർ ചൗധരിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സമീറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സമീറിന്റെ ബന്ധുവിന്റെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. കേസില്‍ എട്ട് പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മുസ്‌ലിം വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സമീറിന്റെ ബന്ധുസഹോദരനായ പർവേജ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലുള്ള കാരണമെന്ന് സമീറിന്റെ മറ്റൊരു ബന്ധു പറയുന്നു.
English Summary: Muslim youth beaten to death in UP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.