14 April 2024, Sunday

Related news

April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024
April 9, 2024
April 9, 2024
April 8, 2024
April 7, 2024
April 7, 2024

മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
September 10, 2022 1:25 pm

മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു പാര്‍ടിക്ക് നിലനില്‍കാനാവില്ലെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്റഎ പ്രസ്ഥാവനയില്‍ പറഞ്ഞു.

വര്‍ഗീയ ശക്തിയുടെ ബി ടീമായി മാറിയ കോണ്‍ഗ്രസിന് രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാനാവും ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ബദല്‍, കേരളവും എല്‍ഡിഎഫ് സര്‍ക്കാരുമാണ്. ഇടതുപക്ഷ സ്വഭാവമുള്ള രാജ്യത്തെ ഒരേയൊരു സര്‍ക്കാരാണ് കേരളത്തിലേത്. ബാക്കി ഓരോ സര്‍ക്കാരിനെയും ബിജെപി വിലയ്ക്ക് എടുത്തു തകര്‍ക്കുകയാണ്. സര്‍ക്കാരുകളെ അസ്ഥിരീകരിക്കാന്‍ പണവും ഭരണസംവിധാനവും ഉപയോഗിക്കുന്നു. അതാണ് മഹാരാഷ്ട്രയില്‍ കണ്ടത്.

തകര്‍ക്കാനുളള ശ്രമത്തെ മുന്‍കൂട്ടി മനസിലാക്കി ബിഹാറില്‍ നിധീഷിന് പിടിച്ചുനില്‍കാനായി. ഡല്‍ഹിയിലും എംഎല്‍എമാരെ വിലക്കുവാങ്ങി സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കം ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ആവനാഴിയിലെ സകല അസ്ത്രവും പ്രയോഗിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും വര്‍ഗീയപാര്‍ടികള്‍ മുഴുവനായും ഇതിനായി ഒരേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഈ ശ്രമം നിരന്തരം തുടരുകയാണ് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു

Eng­lish Sum­ma­ry: MV Govin­dan said that Con­gress can­not fight for a demo­c­ra­t­ic sys­tem based on sec­u­lar content

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.