പ്രതികളിൽ നിർബന്ധിത നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. സ്ത്രീധന മരണക്കേസിൽ പ്രതികളായ വ്യക്തികളിൽ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താൻ അനുമതി നൽകിയ പട്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, പ്രതികളിൽ നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം അംഗീകരിച്ചതിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നും ബെഞ്ച് പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ ഉചിതമായ ഘട്ടത്തില്‍ പ്രതിക്ക് സ്വമേധയാ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാകാൻ അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.