ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല അപഹരിക്കുന്ന സംഘത്തിലെ രണ്ടു യുവാക്കളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവിൽ ലക്ഷംവീട് കോളനിയിൽ അഷ്റഫ് മകൻ അൻഷാദ് ( 29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ ത്യാഗരാജൻ മകൻ അജേഷ് ( 35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പകൽ നാലുമണിയോടടുത്ത് മാന്നാർ വീയപുരം റോഡിൽ ജിജി പ്ലാസക്ക് സമീപത്ത് കൂടി നടന്നു പോവുകയായിരുന്ന മാന്നാർ പാവുക്കര ചെറുകര വേങ്ങഴിയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസി ( 75)ന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന കുരിശും, മിന്നും അടങ്ങിയ സ്വർണമാല അപഹരിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇവർ വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ അടുത്തെത്തി സംസാരിക്കുന്നതിനിടയിൽ പുറകിലിരുന്നയാൾ സ്വർണ മാല പറിച്ചെടുക്കുകയായിരുന്നു.
മാന്നാർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധീക്കുൽ അക്ബർ, സാജിദ്, പ്രവീൺ, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കായംകുളം രണ്ടാം കുറ്റിക്ക് സമീപം റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.