19 April 2024, Friday

നോപ്പാളി ബാലികയെ പീഡിപ്പിച്ച കേസ് : സാക്ഷികളെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Janayugom Webdesk
കോഴിക്കോട് :
October 11, 2021 3:50 pm

ബാലുശ്ശേരിയില്‍ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസില്‍ നേപ്പാള്‍ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചതായി കമ്മീഷന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യക കോടതി ജഡ്ജ് കത്ത് നല്‍കിയിരുന്നു. കത്തിന്‍മേല്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ തീര്‍പ്പാക്കി തുടര്‍നടപടികള്‍ക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.കേസിലെ കുട്ടിയും സാക്ഷിയും നേപ്പാള്‍ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാല്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തിന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹര്‍ജി നല്‍കാം. സാക്ഷികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കാം. ഇതര രാജ്യത്തു നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ സാക്ഷികളെ കോടതിയില്‍ എത്തിക്കുന്നതിനുള്ള പ്രോട്ടോകോള്‍ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പുറപ്പെടുവിക്കണം.കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ കോഴിക്കാട് ജില്ലാ കളക്ടറും ജില്ലാ ബാലസംരക്ഷണ ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ ബന്ധപ്പെട്ടവര്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ അംഗം ബി. ബബിത പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.