25 April 2024, Thursday

Related news

January 30, 2024
January 20, 2024
March 15, 2023
March 6, 2023
December 27, 2022
October 7, 2022
September 23, 2022
July 4, 2022
June 13, 2022
June 9, 2022

ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്

Janayugom Webdesk
പട്ന
May 20, 2022 7:15 pm

രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പട്നയിലും ഡൽഹിയിലുമടക്കം 17 ഇടങ്ങളിൽ സിബിഐ ഒരേസമയം റെയ്ഡ് നടത്തി.

കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണവുമായി സിബിഐ രംഗത്തുവന്നിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് 2004 മുതൽ 2009 വരെയാണ് ലാലു റയിൽവേ മന്ത്രിയായി അധികാരത്തിലിരുന്നത്. ഈ സമയത്ത് ജോലി നല്‍കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി സ്വീകരിച്ചുവെന്നാണ് ആരോപണം.

ലാലുവിനെ കൂടാതെ അദ്ദേഹത്തിന്റെ മകളെയും മറ്റ് കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. അതേസമയം അധികാരത്തിലുള്ളവർ ലാലു പ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും വേട്ടയാടുകയാണെന്ന് ആർജെഡി നിയമസഭാംഗം ഡോ. മുകേഷ് റോഷൻ ആരോപിച്ചു.

Eng­lish summary;New case against Lalu Prasad Yadav

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.