20 April 2024, Saturday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ഒമിക്രോണിന്റെ പുതിയ വകഭേദം: രോഗവ്യാപനം അതിവേഗം, ആശങ്ക

Janayugom Webdesk
ന്യൂയോർക്ക്
February 1, 2022 9:13 pm

ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിനേക്കാൾ വേഗത്തിൽ പടരുന്നുവെന്ന് പഠനങ്ങൾ. അണുബാധ തീവ്രത കുറഞ്ഞതിനാല്‍ ഭാവിയില്‍ രോഗബാധയിൽ നിന്ന് സംരക്ഷണം നൽകാനാകില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്താകമാനം അതിരൂക്ഷമായി വ്യാപനം തുടരുന്ന ഒമിക്രോൺ മഹാമാരി അവസാനിക്കുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഒമിക്രോൺ ബാധിതരിൽ ആന്റിബോഡികൾ നിർവീര്യമാകുന്നത് രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നുവെന്ന് സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ വെളിപ്പെടുത്തുന്നു. വാക്സിൻ സ്വീകരിച്ചവരിൽ ഒമിക്രോൺ രോഗം തീവ്രമാകുന്നില്ലെങ്കിലും ഭാവിയിലെ രോഗബാധ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരിൽ മൂന്നിൽ ഒരാൾക്ക് മാത്രം സ്വാഭാവികമായി രോഗബാധയേൽക്കാൻ സാധ്യതയുള്ളതായും പഠനത്തിൽ വ്യക്തമാക്കുന്നു. ഭാവിയിലെ രോഗബാധയിൽ നിന്ന് രക്ഷനേടാൻ ബൂസ്റ്റർ ഡോസുകൾ നിരന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ഒമിക്രോണിന്റെ രണ്ടാം തലമുറ യഥാർത്ഥ വൈറസിനേക്കാൾ രോഗവ്യാപന തോത് കൂടിയവയാണെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നുണ്ട്. ഒമിക്രോൺ രോഗബാധയേറ്റ രോഗികളേക്കാൾ ബി എ.2 വകഭേദം ബാധിച്ച രോഗികൾ വേഗത്തിൽ രോഗം പടർത്തുമെന്നാണ് പഠനം പറയുന്നത്. വാക്സിൻ സ്വീകരിക്കാത്തവരിൽ അപകടസാധ്യത ഏറെയാണ്. ലോകമെമ്പാടും ഏറ്റവും ശക്തമായി തുടരുന്നത് ബി എ.1 വകഭേദമാണെങ്കിലും സമീപകാലത്തായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുകെ, ഡെൻമാർക്ക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ബി എ.2 വർദ്ധിക്കുന്നതായി കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:New vari­ant of Omi­cron: The virus will spread rapidly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.