കായിക താരം ദ്യുതി ചന്ദിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് പ്രാദേശിക വാർത്താ പോർട്ടലിന്റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. അപമാനകരവും അപകീർത്തികരവുമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഭുവനേശ്വറിലെ മഹിള പൊലീസാണ് എഡിറ്ററെ അറസ്റ്റ് ചെയ്തത്.
ടോക്യോ ഒളിമ്പിക്സിന് മുമ്പ് തനിക്കെതിരെ ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് സിറ്റി ആസ്ഥാനമായുള്ള രണ്ട് മാധ്യമപ്രവർത്തകർക്കും ഒരു സാമൂഹിക പ്രവർത്തകനുമെതിരെ ദ്യുതി പരാതി നൽകിയിരുന്നു. ഇത് തന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ദ്യുതി പറഞ്ഞു. താൻ ടോക്യോയിൽ ആയിരുന്നപ്പോൾ തന്റെ കുടുംബാംഗങ്ങളെ പ്രാദേശിക വാർത്താ പോർട്ടൽ അഭിമുഖം ചെയ്യുകയും ധാരാളം സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തുവെന്ന് ദ്യുതി ആരോപിക്കുന്നു.
ന്യൂസ് പോർട്ടലിന്റെ എഡിറ്റർ സുധാൻസു റൗട്ട് തന്റെ പ്രതിച്ഛായ മോശമാക്കുന്നതിനും മാതാപിതാക്കളോടുള്ള പെരുമാറ്റത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവരം ഉപയോഗിച്ചുവെന്ന് പാരതിയിൽ ദ്യുതി ആരോപിച്ചു. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ എന്നെ മാനസികമായും വൈകാരികമായും ബാധിച്ചു. മത്സരങ്ങൾക്കിടയിൽ അവ എന്നെ വളരെയധികം സമ്മർദ്ദത്തിലാക്കുകയും എന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തതായി ദ്യുതി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കുടുംബവുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കാൻ റൗട്ട് തന്നോട് പണം ആവശ്യപ്പെട്ടതായും ദ്യുതി പരാതിയിൽ പറഞ്ഞു. പോർട്ടലിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.
english summary;News portal editor arrested for defaming Dyuthi Chand
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.