നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തീഹാർ ജയിൽ അധികൃതർ. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതികൾക്ക് എന്തെങ്കിലും അന്ത്യാഭിലാഷങ്ങൾ ഉണ്ടോയെന്ന് ആരാഞ്ഞുള്ള നോട്ടീസ് അധികൃതർ കുറ്റവാളികൾക്ക് നൽകി. ആരെയാണ് അവസാന കൂടിക്കാഴ്ചയ്ക്ക് കാണാൻ ആഗ്രഹിക്കുന്നത്?മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ? സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ?തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.
ഫെബ്രുവരി 1 ന് രാവിലെ 6 മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. ജനുവരി 22 ന് നടത്താനായിരുന്നു നേരത്തെ ഉദ്ദേശിച്ചത്. പ്രതികളിൽ ഒരാളായ മുകേഷ് സിങ് ദയാഹർജി നൽകിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്. ഇതിനിടെ, വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
English summary: Nirbhaya case convicts silent on last wishes
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.