നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശർമ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തുള്ള വിനയ് ശർമ്മയുടെ ഹർജിയാണ് സുപ്രീംകോടതി തളളിയത്. ഫെബ്രുവരി ഒന്നിനാണ് വിനയ് ശർമ്മയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയത്.
അതേസമയം പ്രതികളുടെ വധശിക്ഷയ്ക്ക് തിയതി നിശ്ചയിച്ച് മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയില്‍ സുപ്രണ്ടും നിര്‍ഭയയുടെ മാതാപിതാക്കളും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാൻ സമയം വേണമെന്ന് പ്രതി പവൻ ഗുപ്തയുടെ പുതിയ അഭിഭാഷകൻ പറഞ്ഞതിനാലും കൂടാതെ പ്രതി വിനയ് ശർമ്മയുടെ ഹർജിയിൽ സുപ്രീംകോടതി വിധി പറയാത്ത സാഹചര്യത്തിലുമായിരുന്നു കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. രവി ഖാസിയാണ് പവന് ഗുപ്തയുടെ പുതിയ അഭിഭാഷകന്.
അതിനിടെ നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധിച്ച് നിർഭയയുടെ രക്ഷിതാക്കൾ കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചു. പട്യാല ഹൗസ് കോടതി വളപ്പിൽ ആയിരുന്നു നിർഭയയുടെ മാതാപിതാക്കളുടെ പ്രതിഷേധം.
English Summary; nirbhaya case: Supreme Court dismisses Vinay Sharma’s plea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.