ബിഹാറില്‍ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച 20 ശതമാനം പേരില്‍ കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് (ഐഎല്‍എസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനാല്‍ ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കേണ്ടി വരുമെന്നും ഐഎല്‍എസ് നിര്‍ദ്ദേശിക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ 61.32 ലക്ഷം പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും നല്‍കിയിട്ടുള്ളത്. ഇതില്‍ 10 ലക്ഷത്തിലധിം പേരും ഭുവനേശ്വരിലുള്ളവരാണ്. ഇവരില്‍ 20 ശതമനാത്തിലാണ് കുത്തിവയ്പ്പ് സ്വീകരിച്ചിട്ടും ആന്റിബോഡി രൂപപ്പെട്ടിട്ടില്ലെന്ന് ഐഎല്‍എസ് കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് വന്നവരില്‍ ആന്റിബോഡിയുടെ എണ്ണം 30,000 മുതല്‍ 40,000 വരെയാണ് . എന്നാല്‍ വാക്സിന്‍ സ്വീകരിച്ച 20 ശതമാനം പേരിലിത് 50ല്‍ താഴെയാണെന്ന് ഐഎല്‍എസ് ഡയറക്ടര്‍ ഡോ. അജയ് പരീദ പറയുന്നു.
കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകളുടെ ഫലപ്രാപ്തി 70 മുതൽ 80 ശതമാനം വരെ മാത്രമാണ്. ജനിതകപരമായ വ്യത്യാസമാണ് ആന്റിബോഡികള്‍ രൂപപ്പെടാത്തതിന്റെ കാരണമെന്ന് ആന്റിബോഡി ജെനോം സീക്വന്‍സിങ്ങിലൂടെ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞുങ്ങള്‍ മുതല്‍ 18 വയസുവരെയുള്ളവരിലേതു പോലെതന്നെ ഈ 20 ശതമാനം ആളുകളില്‍ വൈറസ് ബാധ ഗുരുതരമാകാനും സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ മൂന്നാം തരംഗം മുന്നില്‍ കാണുന്ന സമയത്ത് ഇവര്‍ കൂടതല്‍ ശ്രദ്ധിക്കണമെന്നും ഡോ. അജയ് പറഞ്ഞു.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ ജനിതക ഘടനയെ കുറിച്ച് പഠിക്കുന്ന 28 ലാബുകള്‍ ഉള്‍പ്പെട്ട ജീനോം കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ് ഭുവനേശ്വര്‍ ഐഎല്‍എസും.
വാക്സിനെടുത്തിട്ടും ആന്റിബോഡി രൂപപ്പെടാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന തീരുമാനം ഉടന്‍ ഐസിഎംആര്‍ പരിഗണിക്കുമെന്ന് ഡോ. അജയ് പറഞ്ഞു. അതേസമയം ഡെല്‍റ്റ പ്ലസ് ഒഴിക വൈറസിന്റെ പുതിയ വകഭേദമൊന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
English summary; Of the 20 percent who received the vaccine in its entirety, no antibody was formed against covid
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.