വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ എണ്ണ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനം. പ്രതിദിന ഉല്പാദനം 9.7 ദശലക്ഷം ബാരല്‍ കുറയ്ക്കാനാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയുടെയും (ഒപെക്) മറ്റു എണ്ണ ഉല്പാദകരുടെയും അടിയന്തര വീഡിയോ കോൺഫ്രൻസിലുണ്ടായ തീരുമാനം. മെയ് ഒന്നു മുതല്‍ പുതിയ തീരുമാനം അനുസരിച്ചായിരിക്കും എണ്ണ ഉല്പാദനം.
റഷ്യ എണ്ണ ഉല്പാദനം കൂട്ടുകയും സൗദി അറേബ്യ എണ്ണ വില താഴ്ത്തുകയും ചെയ്തതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വിലയിടിഞ്ഞിരുന്നു. കോവിഡ് മഹാമാരി നേരിടാന്‍ രാജ്യങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആഗോളതലത്തില്‍ ഇന്ധനത്തിനുള്ള ആവശ്യകതയും വലിയ തോതില്‍ കുറഞ്ഞു. ഇത് എണ്ണ കയറ്റുമതി രാജ്യങ്ങളെ സാരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഒപെക് യോഗം വിളിച്ചത്. ഏപ്രില്‍ മാസത്തെ ഉല്പാദനത്തില്നിന്ന് പ്രതിദിനം നാല് മില്യണ്‍ ബാരല്‍ കുറയ്ക്കാമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. പ്രതിദിനം രണ്ട് മില്യണ്‍ ബാരല്‍ കുറയ്ക്കാമെന്ന് റഷ്യയും സമ്മതിച്ചു. മെക്സിക്കോ പ്രതിദിന ഉല്പാദനത്തില് ഒരു ലക്ഷം ബാരലാണ് കുറയ്ക്കുക. ഇറാഖ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളും ഉല്പാദനം കുറയ്ക്കാൻ സഹകരിക്കും.
ENGLISH SUMMARY: oil price increases
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.