രാമനാട്ടുകര: രാമനാട്ടുകര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും സ്വീകരിച്ചു.
ഹോട്ടലുകളിൽ നിന്ന് പഴകിയ ചോറ്, ചിക്കൻ പൊരിച്ചത്, മസാലക്കൂട്ടുകറികൾ, ചെമ്മീൻ പൊരിച്ചത്, ചപ്പാത്തി, തൈര് ഇവയാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. പരിശോധനയിൽ പി പി സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ രൂപേഷ് , അവശ്യ സേവന തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്നും ന്യൂനത പരിഹരിക്കാതെ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതൾപ്പടെയുള്ളയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി പി ജെ ജസീത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.