കൊച്ചി: വില കുതിച്ചുയർന്നതിനെ തുടർന്ന് സവാള വിൽപ്പന മേഖലയിൽ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടൺ സവാള 21നു രാവിലെ കേരളത്തിലെത്തും. റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ വിദേശത്തു നിന്നു വരുന്ന സവാള ലഭ്യമാകുന്നത്. ഇതോടെ 100 കടന്ന സവാള 75 രൂപയ്ക്ക് ലഭിക്കും. സപ്ലൈകോ കടകൾ വഴിയാണ് സവാള ലഭിക്കുക.
you may also like this video
ഇറക്കുമതി കുറവായതിനാൽ സവാള ലഭിക്കില്ലെന്ന സൂചനയെത്തുടർന്നു കഴിഞ്ഞ ദിവസം കേരളം കേന്ദ്രത്തിനു വീണ്ടും കത്തയച്ചിരുന്നു. ഇതെത്തുടർന്നാണ് 50 ടൺ സവാള കേരളത്തിന് അനുവദിച്ചത്. നാസിക്കിൽ നിന്നും സപ്ലൈകോ സവാള വാങ്ങുന്നുണ്ട്. 87 രൂപയ്ക്കു വാങ്ങുന്ന ഗുണനിലവാരമുള്ള സവാള 90 രൂപയ്ക്കു ക്രിസ്മസ് ചന്തകളിലും 95 രൂപയ്ക്കു സപ്ലൈകോ കടകളിലും ലഭ്യമാക്കുമെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എൻ. സതീഷ് പറഞ്ഞു. മുംബൈയിൽ നിന്നാ ലോഡുമായി കപ്പൽ ഇന്നലെ വൈകിട്ടു പുറപ്പെണ്ട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.