
ശബരിമലയിലെ ദ്വാരപാലക ശില്പപാളിയുടെ പേരില്‍ നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷം.വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി തേടാതെയാണ് ഇന്ന് സഭ നടപടികള്‍ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം വെച്ചത്. ചോദ്യോത്തരവേള കഴിഞ്ഞ് വിഷയം ഉന്നയിക്കാമല്ലോ എന്ന് ഭരണകക്ഷി അംഗങ്ങൾ ചോദിച്ചിട്ടും ബഹളം നിർത്താൻ പ്രതിപക്ഷം തയ്യാറായില്ല.
സ്പീക്കറെ മറച്ചുകൊണ്ടാണ് യുഡിഎഫ് അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തിയത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേളയുടെ അവശേഷിക്കുന്നഭാഗം റദ്ദ് ചെയ്യുന്നുവെന്നും, സഭാനടപടികൾ താൽകാലികമായി നിർത്തിവെക്കുന്നുവെന്നും സ്പീക്കർ അറിയിച്ചു. അടിയന്തരപ്രമേയത്തിന് എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു. തെറ്റ് ചെയ്തവരെ മറച്ചുവെക്കാനും ചർച്ച ഒഴിവാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.