പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യൻ സൈനിക പോർട്ടറുടെ തലയറുത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. സൈനികനൊപ്പം ഒരു സിവിലിയനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. ആദ്യമായാണ് സിവിലിയന്മാരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
കൊല്ലപ്പെട്ട മുഹമ്മദ് അസ്ലമിന്റെ(28) തലയില്ലാത്ത മൃതദേഹം ലഭിച്ചു. അൽത്താഫ് ഹുസൈന്റെയും(23) മൃതദേഹം ലഭിച്ചു. കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യൻ സൈന്യം പറഞ്ഞു. മുഹമ്മദ് അസ്ലമിന്റെ തലയില്ലാത്ത മൃതദേഹം പൊലീസിന് കൈമാറി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.
അതേസമയം സംഭവത്തിൽ ഇന്ത്യൻ കരസേന മേധാവി എം. എം നരവൻ അപലപിച്ചു. പ്രൊഫഷണൽ സൈന്യത്തിന്റെ രീതിയല്ല പാകിസ്ഥാൻ പിന്തുടരുന്നതെന്നും ഇപ്പോഴത്തെ നടപടി കാടത്തമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.