അവിണിശേരിയിൽ വയോധികരായ അച്ഛനെയും അമ്മയെയും മകൻ തലക്കടിച്ച് കൊലപ്പെടുത്തി. അവിണിശേരി എഴു കമ്പനി കറുത്തോടത്ത് രാമകൃഷ്ണൻ (75) ഭാര്യ തങ്കമണി (70) എന്നിവരാണ് മരിച്ചത്. മകൻ പ്രദീപിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദീപ് മദ്യപിച്ചെത്തി ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇരുവരുടെയും തലയിലും , കഴുത്തിലും അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അച്ഛൻ രാമകൃഷ്ണൻ ഇന്നലെ രാത്രിയിലും അമ്മ തങ്കമണി ഇന്ന് പുലർച്ചെയുമാണു മരിച്ചത് .സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം പ്രദീപ് മദ്യപിച്ചെത്തി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകനും വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു.
english summary;parents killed by son in Trissure
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.