കേരളത്തിൽ മെയ് 15 വരെ ഭാഗികമായ ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇളവുകൾ സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചു മാത്രമായിരിക്കും തുടരുക.അന്തര്‍ ജില്ലാ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ സംബന്ധിച്ചുള്ള കേരളത്തിന്റെ നിലപാട് അറിയിച്ചത്. പാവപ്പെട്ട പ്രവാസികളുടെ വിമാനയാത്രക്കൂലി കേന്ദ്രം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാലു പേർക്കും, പാലക്കാട് മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്.ഒരാള്‍ വിദേശത്തുനിന്ന്. ആറുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഒരാള്‍ക്ക് എങ്ങിനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി.ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായതും 13 പേർക്കാണ്.കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.കോട്ടയത്തും ഇടുക്കിയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഈ രണ്ട് പ്രദേശങ്ങളെയും റെഡ് സോണിൽ ഉൾപ്പെടുത്തി.
ENGLISH SUMMARY: partial lock down extends up to may 15
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.