ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു.കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നില്‍. സുരേഷ്പെ രാജിനെ പെന്റാ മേനകയില്‍ തെളിവെടുപ്പ് നടത്തും.
അതേസമയം, തമിഴ്നാട്ടില്‍ പഴയ എൽടിടിഇ സംഘങ്ങള്‍ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക് – ശ്രീലങ്ക ലഹരി കോറിഡോര്‍ നിയന്ത്രിക്കുന്നത് ഇവരാണ്. ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, തമിഴ്നാട് തീരങ്ങള്‍, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകള്‍ എന്നിവയാണ് സംഘത്തിന്റെ സ്വാധീന മേഖല.
മാഫിയയെ നിയന്ത്രിക്കുന്നത് പാക് പൗരനാണ്.ഇയാളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചതായും എന്‍ഐഎ വ്യക്തമാക്കി.
english summary; Planning of Sri Lankan drug trafficking also took place in Ernakulam: NIA
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.