ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പാചക വാതക സിലിണ്ടറിന്റെ വിലയും കുത്തനെ ഉയര്‍ത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിച്ചു. അതോടൊപ്പം വിമാന ഇന്ധനത്തിന്റെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്.ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19 രൂപ 50 പൈസ ഉയർത്തിയതോടെ 685 രൂപയായിരുന്ന സിലിണ്ടറിന് 704 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയാണ് വർദ്ധിപ്പിച്ചത്. 1213 രൂപയുള്ള സിലിണ്ടറിന് ഇനി മുതൽ 1241 രൂപയാകും നൽകേണ്ടിവരിക.
വിമാനത്തിന്റെ ഇന്ധനത്തിന് 2.6 ശതമാനമാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലവർദ്ധിച്ചതിനാലാണ് രാജ്യത്തും വിലവർദ്ധനവിന് കാരണമെന്നാണ് വിശദീകരണം.പുതുവർഷത്തോടെ റെയിൽവേ നിരക്ക് കൂട്ടുന്നതായി കേന്ദ്രം അറിയിപ്പു നൽകിയിരുന്നു.നോണ്‍ എസി കിലോ മീറ്ററിന് രണ്ട് പൈസയും എസി ക്ലാസിന് കിലോ മീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവാണ് ഒക്ടോബറിൽ ഉണ്ടായത്. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.
you may also like this video
English summary:plg price hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.