17 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 16, 2025
February 15, 2025
February 14, 2025
February 13, 2025
February 13, 2025
February 12, 2025
February 12, 2025
February 7, 2025
February 6, 2025
February 5, 2025

പൊലീസ് ജീപ്പുകള്‍ കത്തിച്ച സംഭവം: 150 ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
December 26, 2021 9:33 am

എറണാകുളം കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. കുന്നത്തുനാട് എടത്തല എന്നിവിടങ്ങളില്‍ നിന്ന് 150 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ 500 അധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ടു പങ്കുള്ളതായി കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവസ്ഥലത്ത് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി സന്നാഹങ്ങളെ വിന്യസിച്ചിരിക്കുകയാണ്.
ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് അക്രമത്തില്‍ പരിക്കേറ്റു. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. മദ്യലഹരിയിലായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Police jeeps set on fire: 150 out-of-state work­ers arrested
You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.