28 March 2024, Thursday

Related news

March 16, 2024
November 17, 2023
November 17, 2023
October 11, 2023
September 6, 2023
December 5, 2022
December 1, 2022
November 12, 2022
June 10, 2022
February 23, 2022

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്

Janayugom Webdesk
കൊല്‍ക്കത്ത
September 30, 2021 9:02 pm

ബംഗാള്‍ രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്. അഞ്ചു മണിവരെ 53.32 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

നന്ദിഗ്രാമില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കായി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മണ്ഡലം ഒഴിഞ്ഞുകൊടുത്തത്. മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്. ശ്രിജിബ് ബിശ്വാസ് ഇടതുപക്ഷത്തിനായും പ്രിയങ്ക ട്രിബ്രവാള്‍ ബിജെപിക്കായും മത്സരിക്കുന്നു. 

സംസര്‍ഗഞ്ചിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. 78.60 ശതമാനം. ജാംഗിപൂരില്‍ 76.12 ശതമാനം പേര്‍ അഞ്ചു മണിവരെ വോട്ട് രേഖപ്പെടുത്തി. ഒഡിഷയിലെ പിപ്പിലിയില്‍ 45.32 ശതമാനം പോളിങും രേഖപ്പെടുത്തി. ഒക്ടോബര്‍ മൂന്നിലാണ് വോട്ടെണ്ണല്‍.

സംസര്‍ഗഞ്ചില്‍ വോട്ടെടുപ്പിനിടെ ബോംബേറുണ്ടായി. ഭവാനിപൂരില്‍ വോട്ടര്‍മാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായി ബിജെപി ആരോപിച്ചു. മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : polling less in bha­va­nipur by elections

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.