
കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ഹുൻസൂരിൽ വച്ചായിരുന്നു അപകടം. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. മൈസൂരുവിൽ നിന്ന് ഹുൻസൂരിലേക്ക് സിമന്റുമായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം.
കാറ്റിലും മഴയിലും റോഡിൽ വീണുകിടന്ന മരം ഒഴിവാക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. ലോറി ഡ്രൈവറുടെ കാലിനു ഗുരുതര പരുക്കുണ്ട്. ബസ്സിലെ നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട് . ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പൊലീസ് വാഹനത്തിലാണു പരുക്കേറ്റവരെ മൈസൂരുവിലും ഹുൻസൂരിലുമുള്ള ആശുപത്രികളിലേക്കു മാറ്റിയത്. എഎസ്പി നാഗേഷിന്റെയും സർക്കിൾ ഇൻസ്പെക്ടർ മുനിയപ്പയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.