24 April 2024, Wednesday

Related news

April 23, 2024
April 17, 2024
March 18, 2024
February 25, 2024
September 14, 2023
January 15, 2023
November 9, 2022
October 15, 2022
October 12, 2022
January 15, 2022

വേശ്യാവൃത്തി ചൂഷണമെന്ന് കെ കെ ഷെലജ ടീച്ചർ

Janayugom Webdesk
കോഴിക്കോട്
January 15, 2023 10:19 am

വേശ്യാവൃത്തി ചൂഷണമെന്ന് മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ. കെ എൽ എഫിൽ ഇരുപത്തെന്നാം നൂറ്റാണ്ടിലെ ലൈംഗികത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചർച്ചയിൽ ആമുഖം എന്ന നിലയിൽ സംസാരിച്ച് തുടങ്ങിയത് ഷൈലജ ടീച്ചറായിരുന്നു. കടന്നുവന്ന ഓരോ സമൂഹത്തിലും കാലയളവിലും ലൈംഗികത ഒരു പ്രധാനവിഷയമാണ്. ലൈംഗികതയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവല്ല സ്ത്രീ” ഞാനും നീയും തുല്യരാണ് എന്ന ചിന്തയിൽ നിന്നും വരുന്ന ലൈംഗികത ആരോഗ്യപരമായിരിക്കും ” എന്ന മനോഹരമായ ആശയം ടീച്ചർ പങ്കുവച്ചു.

ഈ അവസരത്തിൽ “വേശ്യവൃത്തി ഒരു ചൂഷണമാണ് “എന്ന് ടീച്ചർ പറഞ്ഞപ്പോൾ അതിനെ എതിർത്തുകൊണ്ട് വേശ്യവൃത്തി ഒരു തൊഴിലാണ് എന്ന് പറഞ്ഞുകൊണ്ട് പ്രേക്ഷകരിൽ ഒരാൾ മുന്നോട്ടു വന്നു. ചർച്ചയിൽ എഴുത്തുകാരൻ മുരളീ തുമ്മാരകുടി, നീരജ ജാനകി, ഡോ സൗമ്യസരിൻ, എന്നിവർ പങ്കടുത്തു മോഡറേറ്റർ ആയത് സിന്ധു കെ ബിയാണ്. 

എല്ലാ രാജ്യത്തും ലൈംഗികസദാചാരം ഒരുപോലെയല്ല. എല്ലാ ആളുകളിലും ഹോമോ സെക്ഷ്യാലിറ്റിയും ഹെഡ്രോ സെക്ഷ്യാലിറ്റിയും ഉണ്ടെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. “ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റിയുള്ള അറിവില്ലായ്മയാണ് നമ്മുടെ പ്രശ്നമെന്ന് ഡോ: സൗമ്യ സരസിൻ അഭിപ്രായപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം പാഠാവലിയിൽ കൊണ്ടുവരുന്നതിനെ പറ്റി സിന്ധു കെ ബി ചോദിച്ചപ്പോൾ അതിനോട് പൂർണ്ണമായും ശൈലജ ടീച്ചർ യോജിച്ക്കുന്നു. പ്രകൃതിയിലുള്ള നല്ല ഇടപെടലിനെ കുറിച്ചുള്ള പഠനമാണ് ലൈംഗിക വിദ്യാഭ്യാസം, ” സത്രീകളും പുരുഷൻമാരും തുല്യരാണ് ” അത് നടപ്പിലാവാത്ത കാലത്തോളം ജനാധിപത്യം പൂർണമാവുന്നില്ല. ശാസ്ത്രീയ ലൈംഗിക വിദ്യഭ്യാസം പുതുതലമുറയ്ക്ക് നിർബന്ധമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: pros­ti­tu­tion is exploitation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.