കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ മെയ് ഒന്ന് വരെ ലോക് ഡൗണ്‍ നീട്ടി. ലോക് ഡൗണില്‍ റാബി വിളവെടുപ്പിനു പോകുന്ന കർഷകർക്ക് ഇളവ് നൽകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. പഞ്ചാബിൽ നിന്ന് നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 636 പേരെ കണ്ടെത്തിയെന്നും 15 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. ഇത് സാമൂഹിക വ്യാപനമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കോവിഡ് വ്യാപനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഒഡീഷ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. ഏപ്രില്‍ 30 വരെയാണ് ലോക് ഡൗണ്‍ നീട്ടിയത്. കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടഞ്ഞു കിടക്കുമെന്ന് മുഖ്യ മന്ത്രി നവീൻ പട്നായിക്ക് അറിയിച്ചു. സംസ്ഥാനത്തേക്ക് ഏപ്രിൽ മുപ്പത് വരെ ട്രെയിൻ സർവീസുകളും വിമാന സർവീസുകളും ആരംഭിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഒഡീഷയ്ക്കു പിന്നാലെ കര്‍ണാടകയും ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തിരുന്നു. ഈ മാസം അവസാനം വരെയാണ് കര്‍ണാടകത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
English Summary: Punjab extends lock down till May 1
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.