കൊച്ചിയിൽ നിന്നും ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളായ വിദ്യാര്‍ത്ഥികളോട് ക്ഷമിച്ചെന്ന്
പെറ്റ് ഷോപ്പ് ഉടമ. രണ്ട് പ്രതികൾക്കും കൗൺസിലിങ് നൽകണമെന്നും കൊച്ചി പൊലീസിന് നന്ദിയറിക്കുന്നുവെന്നും ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എൻജിനീയറിങ് വിദ്യാർത്ഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്. ഇരുവരും കർണ്ണാടക സ്വദേശികളാണ്. ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് ഇവര്‍ കടത്തിയത്. തുടര്‍ന്ന് ഇവരെ പൊലീസ് ഉഡുപ്പിയിലെ കർക്കാലയിൽ നിന്ന് പിടികൂടുകയായിരുന്നു. പട്ടിക്കുട്ടിയെയും പൊലീസ് കണ്ടെത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് പട്ടിക്കുട്ടിയെ മോഷ്ടിച്ചതെന്നത് ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. സംഭവത്തില്‍ കേസ് അന്വേഷണം തുടരുകയാണ്.
English Summary: puppy was stolen from a pet shop kochi owner says apologized to accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.