കോളജ് വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിൽ. മൂന്നാർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷെയ്ക്ക് രാജ് ബാബു (23), സഹായി മൂന്നാറിലെ കോൾ സെന്റർ ജീവനക്കാരൻ രാഹൂൽ ഗൗതം (23) എന്നിവരെയാണ് മറയൂർ പൊലീസ് സംഘം തമിഴ്‌നാട് ശങ്കരൻകോവിലിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ജനുവരി 13 നാണ് പ്രതികൾ കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മറയൂർ എസ് ഐ ജി അജയകുമാർ,റ്റി എം അബ്ബാസ്, അനുമോഹൻ, അനുകുമാർ,ലിനിത പോൾ എന്നിവരുടെനേതൃത്വത്തിലുള്ള സംഘം പ്രതികളെയും പെൺകുട്ടിയെയും ശങ്കരൻകോവിലിൽ നിന്നും
കസ്റ്റഡിയിലെടുത്തത്. വനിത പിങ്ക് പെട്രോൾ എസ് ഐ സുമതി പെൺകുട്ടിയുടെമൊഴി എടുത്തു. ഷെയ്ക്ക് രാജ്ബാബുവുമായി പെൺകുട്ടി ഒരു വർഷമായി പ്രണയത്തിലായിരുന്നു എന്ന് മൊഴിയിൽ പറയുന്നു. ഇവർ പെൺകുട്ടിയെ കടത്തികൊണ്ടു പോകുവാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.