29 March 2024, Friday

Related news

February 8, 2024
January 23, 2024
November 7, 2023
October 29, 2023
October 20, 2023
September 30, 2023
September 15, 2023
September 10, 2023
September 2, 2023
July 25, 2023

പാലക്കാട്ടും മഴക്കെടുതി തുടരുന്നു: മലമ്പുഴ, പോത്തുണ്ടി, കാഞ്ഞികപ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

Janayugom Webdesk
പാലക്കാട്
August 2, 2022 2:08 pm

ജില്ലയിൽ മഴ ശക്തമായതോടെ മലമ്പുഴപോത്തുണ്ടികാഞ്ഞികപ്പുഴമീങ്കര ഡാം ഷട്ടറുകൾ ഉയർത്തി നെല്ലിയാമ്പതിയിൽ മൂന്നിടങ്ങളിലും വടക്കഞ്ചേരി വണ്ടാഴിയിൽ രണ്ടിടത്തും ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും ആളപായമില്ല. നെല്ലിയാമ്പതിയിൽ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത്. ചുരം പാതയിൽ മരപ്പാലത്തിന് മുകൾ ഭാഗത്തും മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി.

നൂറടി, ഗായത്രി പുഴകളികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള യാത്രയും പ്രതിസന്ധിയിലായി. വണ്ടാഴിയിൽ തളികക്കല്ല് ആദിവാസിക്കോളനിക്ക് മുകളിലും വനമേഖലയിൽ ഉരുൾപൊട്ടി. ആളപായങ്ങളില്ല. ഒലിപ്പാറ പുത്തൻകാട് ഭാഗത്തുള്ള 14 വീടുകളിൽ വെള്ളം വെള്ളം കയറി.

ചുരം റോഡിലെ ഗതാഗത തടസം നീക്കിയെങ്കിലും വിനോദ സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലേക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിലെ ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു.

പാലക്കാട് വടക്കാഞ്ചേരി വണ്ടാഴി ആദിവാസി കോളനിക്ക് മുകളിൽ രണ്ടിടത്ത് ഉരുൾപെട്ടിയതുമൂലം മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്ക് വലിയ തോതിൽ വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇന്നും മഴ തുടർന്നാൽ നാളെ മംഗലം ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

Eng­lish summary;Rain con­tin­ues in Palakkad: Shut­ters of Malam­puzha Pothun­di, Kan­jikap­puzha and Meenkara dams raised

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.